Friday, 6 June 2014

രാത്രിയായാല്‍ വീട്ടില്‍ പൊക്കോണം , അല്ലാതെ ഈ ബെഞ്ചേല്‍ കിടന്നുറങ്ങരുതു

വൈകുന്നേരങ്ങളില്‍ മറൈന്‍ഡ്രൈവില്‍ മാത്രം വീശിയടിക്കുന്ന ഒരു കാറ്റുണ്ട് ആ കാറ്റും കൊണ്ട് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു,തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കുന്ന പെങ്കൊച്ചു എന്നെ നോക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം ഇനി ഞാനവളെ നോക്കുന്നുണ്ടോ എന്ന് അവള്‍ക്കു സംശയം തോന്നീട്ടാണോ എന്തോ .. എന്തായാലും കേറി മുട്ടാന്‍ തീരുമാനിച്ചു.എന്താ ഇവിടെ ഇരുക്കുന്നെ?
കാറ്റ് കൊള്ളാന്‍..
സെയിം പിഞ്ച് ഞാനും കാറ്റ് കൊള്ളാന്‍ വന്നതാ ..
അവളുടൊരു നോട്ടം , പിന്നേ കാറ്റ് അവളുടെ തറവാട്ട്‌ സ്വതല്ലേ ..
അങ്ങനെ സംസാരമായി പരിചയമായി ..
ഇന്റര്‍വ്യൂനു വന്നതാ , നാളേം ഉണ്ട് കുറഞ്ഞ പൈസക്ക് നല്ല ലോഡ്ജു വല്ലോം കിട്ടുമോന്നു.. പരിചയം ഉള്ളതുണ്ടോ ...
"മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി ..."
പിന്നേ അതിനെന്താ , വരൂ ഞാന്‍ കാണിച്ചു തരാം ..
റൂം എടുത്തു , കാശ് കൊടുക്കാന്‍ നേരം എപ്പോഴത്തെയും പോലെ ഞാന്‍ മൂത്രമൊഴിക്കാന്‍ പോയി ..
എന്നാ ഞാന്‍ പോട്ടെ ?
അല്ല , ഈ പരിചയമില്ലാത്ത സ്ഥലത്ത് ഞാന്‍ ഒറ്റയ്ക്ക് ..
ഒറ്റക്കല്ലല്ലോ ഈ ഹോട്ടലില്‍ വേറെയും ആള്‍കാര്‍ ഉണ്ടല്ലോ ..
താങ്കള്‍ക്കു ഭുദ്ധി മുട്ടാകില്ലങ്കില്‍ എനിക്കൊരു കമ്പനി തന്നു കൂടെ ?
"മോനെ മനസ്സില്‍ വീണ്ടു ലഡ്ഡു പൊട്ടി .."


തനിക്കു നിര്‍ബന്ധം ആണങ്കില്‍ ഞാന്‍ ഹെല്പ് ചെയ്യാം..(ഒന്ന് വെയിറ്റിട്ടതാ, നിര്‍ബന്ധം ഇല്ലാന്ന് പറയല്ലേ.. കലൂര്‍ പള്ളീക്ക് നേര്ച്ച നേര്‍ന്നലോ )
റൂമില്‍ എത്തി , ഞാന്‍ ബെഡില്‍ കിടന്നു ടി വി ചെയ്തതും ആരോ വാതിലില്‍ മുട്ടി..
അല്ലേലും പണ്ടേ ഇങ്ങനയാ , നമ്മള്‍ പന്തൊക്കെ എടുത്തു ഒരു ഗോളടിക്കാം എന്ന് കരുതുമ്പോഴേക്കും റഫറി വിസിലടിക്കും , ഒന്നുകില്‍ സമയം കഴിയും അല്ലകില്‍ ഹാഫ് ടൈം.. ഇതൊന്നും അല്ലങ്കില്‍ സ്വന്തം ടീമില്‍ ഉള്ളവന്‍ തന്നെ ഓഫ്‌ ഇറങ്ങി കുളമാക്കും ..
അവള്‍ പോയി വാതില്‍ തുറന്നു .
ഇപ്പോള്‍ പൊട്ടിയത് ലഡ്ഡുവല്ല ..
തേങ്ങ കുല തലയില്‍ വീണു പൊട്ടി ..
പോലീസ് .. റൈഡ് ..
പടച്ചോനെ പണി പാളീ, ബൂട്ട് കെട്ടുന്നതിനു മുമ്പേ റെഡ് കാര്‍ഡ്..
നേരം വെളുക്കുമ്പം ടിവി , പത്രം ഹോ ആലോചിക്കാനേ വയ്യ ..
ഉള്ള ബോധം പോകുന്നതിനു മുമ്പേ ഞാന്‍ മുഖം മറച്ചു കട്ടിലില്‍ കമിഴ്ന്നു കിടന്നു ,
ഡാ എണീക്കടാ ... ഇല്ല സാര്‍ എന്നെ കൊന്നാലും എണീക്കില്ല..
അവന്‍റെ കാലേ പിടിച്ചു വലി , കുട്ടന്‍ പിള്ള എന്‍റെ കാലേ പിടിച്ചു വലിക്കാന്‍ തുടങ്ങി (എല്ലാ കഥയിലും ഒരു കോണ്‍സ്ടബിന്‍റെ പേര് കുട്ടന്‍പിള്ള എന്നാകണം എന്ന് അലിഖിത നിയമമുണ്ട് ).
പിള്ള എന്‍റെ കാലേലും ഞാന്‍ കട്ടിലിന്‍റെ കാലിലും ആഞ്ഞു പിടിച്ചു ..നോ രക്ഷ ..
ലാത്തി കൊണ്ട് എന്‍റെ ചന്തിക്കിട്ട് .."ട്ടേ"
എന്‍റെ സാറേ .. പിന്നെ ഒന്നും കാണാന്‍ പറ്റൂലാ ...
കണ്ണീന്ന് പൊന്നീച്ച പാറാന്‍ തുടങ്ങി ഒന്നല്ല സംസ്ഥാന സമ്മേളനം കഴിഞ്ഞു പോകുന്ന പോലയാ പോക്ക് ..
എല്ലാം സഹിക്കാം ,അവസാനം സ് ഐ പറഞ്ഞത് ഒഴിച്ച് ..
"രാത്രിയായാല്‍ വീട്ടില്‍ പൊക്കോണം , അല്ലാതെ ഈ ബെഞ്ചേല്‍ കിടന്നുറങ്ങരുതു എന്ന് "..

No comments:

Post a Comment